Friday, June 03, 2016

Vitiligo [വെള്ളപ്പാണ്ട്]Doctor Live 2nd June 2016 ASIANET NEWS




Please spare some time to watch my recent TV live show in Kerala's premier channel Asianet News. 
A disease of skin colour for which there are a lot of stigma attached. Felt good having done my bit with the limited time frame but still able to reach out to a large crowd disseminating correct information on what is that and what is not VITILIGO.
Please spare some time to watch this at your leisure and share it to whomsoever you think it may be useful.

Monday, May 02, 2016

ഹൊ !!എന്തൊരു ചൂടാണോ .....വേനല്‍ കാലത്തെ ചര്‍മ സംരക്ഷണം. എന്ത് ചെയ്യാം, എന്ത് ചെയ്യരുത്.


എല്ലാ വര്ഷത്തിലും ഉപരിയായി വര്ഷം അതി കഠിനമായ ചൂടാണ്  നമ്മുടെ നാട്ടില്അനുഭവപ്പെടുന്നത്. ശരീരത്തിലെ ഏറ്റവും വലിയ അവയവവും പ്രകൃതിയോടു  ഏറ്റവും അടുത്ത് സമ്പര്കം ഉള്ളതും  ചര്മം ആയതിനാല്തന്നെ വേനല്കാലത്തെ ചര് സംരക്ഷണം പ്രായ ഭേദമന്യേ വളരെ പ്രധാന പെട്ടതാണ്

താഴെ പറഞ്ഞ കാര്യങ്ങള്ശ്രദ്ധിച്ചാല്‍  ഒരു പരിധി വരെ ചൂടിന്റെ  പരിക്കില്നിന്നും ചര്മത്തെ  സംരക്ഷിക്കാന്സാധ്യമാവുന്നതാണ്.

  1. ധാരാളം വെള്ളം കുടിക്കുക എന്നതാണ് ഏറ്റവും പ്രധാന പെട്ട  കാര്യംകഠിനമായ ചൂടില്ശരീരത്തില്‍  നിന്നും ജലാംശം ഗണ്യമായി  കുറയുന്നതിനാല്തുല്യ അളവില്‍  വെള്ളം ശരീരത്തില്എത്തിക്കല്അനിവാര്യമാണ്ജലാംശം നഷ്ടപ്പെട്ടാല്ചര്മത്തിന്റെ തിളക്കം നഷ്ടപ്പെടുന്നതാണ്.
  2. സൂര്യ രശ്മികള്ക്ക് രാവിലെ 11 മുതല്ഉച്ചക്ക് 3 മണി വരെ ഉള്ള സമയത്താണ് ഏറ്റവും തീക്ഷണത കാണപ്പെടുന്നത്. അത്യാവശ്യ ഘട്ടങ്ങളില്അല്ലാത്തവര് സമയങ്ങളില്നേരിട്ടുള്ള സൂര്യ പ്രകാശം കൊള്ളുന്നത്ചര്മത്തിന് അഭികാമ്യമല്ല
  3. കുടമഴക്കാലത്ത്മാത്രമല്ല വെയിലത്തും ഉപയോഗിക്കുന്നത് ഒരു നല്ല ശീലമാണ്. കൊണ്ട് നടക്കാനുള്ള മടി കാരണം പലരും ലളിതമായ ഉപകരണം  കൊണ്ടുണ്ടാവുന്ന ഉപകാരം പ്രയോജനപ്പെടുത്താതെ പോകുന്നു എന്നുള്ളത് ഒരു സത്യമാണ്
  4. വലിയ  റിം ഉള്ള തൊപ്പി ധരിച്ചാല്ഒരു പരിധി വരെ സൂര്യ പ്രകാശം ദേഹത്തു പതിക്കാതെ  സ്വയം രക്ഷ നേടാവുന്നതാണ്നമ്മുടെ  നാട്ടില്‍  വളരെ സുലഭമായിരുന്ന  തൊപ്പി-കുട  ഉപയോഗിക്കുന്നത് പറമ്പിലും മറ്റു ജോലി ചെയ്യുന്ന  ആളുകള്ക്ക്  വളരെ ഉപകാരപ്രധാനമാണ്
  5. ഒഴിച്ച് കൂടാത്ത സാഹചര്യമുള്ളവര്‍, യുവാക്കള്‍, വിദ്യര്ത്തികള്ബൈക്ക് യാത്രക്കാര്തുടങ്ങിയവര്‍  നല്ല ഇനം സണ്സ്ക്രീന്‍ [ലോഷന്‍, ലേപനം രൂപത്തില്ത്തില്ഉള്ളവ ] പുരട്ടിയാല്ചര്മത്തില്സൂര്യ പ്രകാശം കൊണ്ട് ഉണ്ടാവുന്ന പരിക്കുകള്ഒരു പരിധി വരെ തടയാന്സാധിക്കുന്നതാണ്.  സണ്സ്ക്രീന്പുരട്ടുക എന്നത്  യഥേഷ്ടം വെയില്കൊള്ളാനുള്ള ഒരു  ഉപാധിയല്ല എന്നത് നാം ഓര്ക്കണംനല്ലയിനം  സണ്സ്ക്രീനുകള്‍  ഇപ്പോള്ഇന്ത്യയില്ലഭ്യമാണ്ശരീരത്തിന് അനുയോജ്യമായവ തിരഞ്ഞെടുക്കാന്ശ്രദ്ധിക്കുന്നത് ഉത്തമമായിരിക്കുംഎസ് പി എഫ്  30 ല്കൂടുതല്ഉള്ളവ  ഉചിതമായിരിക്കുംപുറത്തു പോകുന്നതിന്റെ  അര മണിക്കൂര്മുന്പാണ് ഇവ പുരട്ടെണ്ടത്‌. ആവശ്യത്തില്കൂടുതല്സണ്‍  സ്ക്രീന്പുരട്ടുന്നതും നല്ലതല്ല എന്ന് മാത്രമല്ല അത് കൊണ്ട് പ്രയോജനവും ഉണ്ടാവുന്നതല്ല.    അവനവന്റെ ചര്മത്തിന് ഉചിതമായ സണ്സ്ക്രീന്‍  തിരഞ്ഞെടുക്കേണ്ടത്  ശ്രദ്ധിക്കേണ്ട കാര്യമാണ്.
പ്രത്യേകം ശ്രദ്ധിക്കുമല്ലോ
കടുത്ത ചൂടിൽ സൂര്യാഘാതത്തിനുള്ള അപകട സാദ്ധ്യത മറക്കണ്ട.
1. പുറത്തിറങ്ങുമ്പോൾ കുട ഉപയോഗിക്കുക. നേരിട്ടു സൂര്യപ്രകാശം ഏല്ക്കുന്നത് കഴിയുന്നതും ഒഴിവാക്കുക
2. വായുസഞ്ചാരമില്ലാത്ത മുറികൾ ഒഴിവാക്കുക
3. ധാരാളം വെള്ളം കുടിക്കുക. ഒരു നുള്ള് ഉപ്പും ഒരൽപം പഞ്ചസാരയും ചേർത്ത വെള്ളമാണ് നല്ലത്. ചായ, കാപ്പി, മദ്യം ഒഴിവാക്കുക
4. അയഞ്ഞ പരുത്തി വസ്ത്രങ്ങൾ ഉപയോഗിക്കുക
5. സൂര്യാഘാതത്തിന് മുമ്പുള്ള ലക്ഷണങ്ങൾ മനസ്സിലാക്കുക. ഓക്കാനം, ചർദ്ദി, ക്ഷീണം, തലവേദന, പേശികളുടെ പിരിമുറുക്കം- ഇവ ഏതെങ്കിലും അനുഭവപ്പെട്ടാൽ തണലുള്ള സ്ഥലത്തേക്ക് മാറുക. ധാരാളം വെള്ളം കുടിക്കുക. അര മണിക്കൂറിനുള്ളിൽ ഭേദമായില്ലെങ്കിൽ വൈദ്യ സഹായം തേടുക

പേടിക്കേണ്ടാത്ത  ചില യാഥാര്ത്ഥ്യങ്ങള്

  • ഈയിടെ വിവിധ വാര്ത്താ മാധ്യമങ്ങളില്‍ നിറഞ്ഞു  നില്ക്കുന്ന  ഒരു വാര്ത്തയാണ് സൂര്യാതപംഎങ്കിലും കുറച്ചു നേരം വെയിലത്ത്‌ നില്കുമ്പോള്‍ അല്ലങ്കില്‍ യാത്ര ചെയ്യുമ്പോള്‍ ഉണ്ടായേക്കാവുന്ന ചെറിയ  രീതിയില്‍ ഉള്ള ഒരു പൊള്ളലോ അല്ലെങ്കിങ്ങില്തൊലിപ്പുരത്തുള്ള ഒരു കളര്‍ മാറ്റമോചൊറിച്ചിലോ  അനുഭവിക്കുമ്പോഴെക്ക് സൂര്യാതപം  ഏറ്റു എന്ന് വിചാരിച്ച് പരിഭ്രമിക്കെണ്ടാതില്ലഇത്തരത്തിലുള്ള പ്രതിഭാസങ്ങള് Poly Morphous Light Eruptions  വേനല്‍ കാലത്തല്ലാത്തപ്പോഴും സര് സാധാരണയായി കണ്ടു  വരാറുള്ള ഒരു ചര് രോഗമാണ്അവ വളരെ പെട്ടന്ന് സുഘപ്പെടുതവുന്നത്താവുന്നതുമാണ്.
  • വേനല്കാലത്ത്‌ വളരെ സാധാരണയായി കണ്ടുവരാറുള്ള ഒരു  പ്രാണിയുടെ സമ്പര്ക്കത്തില്‍ നിന്നും ഉണ്ടാവുന്ന ഒരു അസുമാണ് Blister Beetle Dermatitis.  വളരെ എളുപ്പം ചികിത്സിച്ചു സുപെടുത്താവുന്ന  അവസ്ഥയും സൂര്യാതപമായി ചിത്രീകരിച്ചു കാണാറുണ്ട്ഇതും ശരി അല്ല..

എപ്പോഴാണ് ഡോക്ടറെ സമീപിക്കേണ്ടത്

  1. വെയില്കൊള്ളുമ്പോള്അതി കഠിനമായ ദേഹാസ്വസ്തo , ക്ഷീണം , ഓര്മ പിശക് എന്നിവ ഉണ്ടാവുകയും തൊലി പുറത്തു വൃണങ്ങള്അനുഭവപ്പെടുകയും ചെയ്താല്അടുത്തുള്ള ഡോക്ടറെ കണ്ടു ചികിത്സ എടുക്കേണ്ടതാണ്.
  2. കയ്യിന്റെ പുറം വശത്തും, മുഖം, കഴുത്തിന്റെ വശം [വെയില്ഏല്ക്കുന്ന ഭാഗങ്ങള്‍] എന്ന ഭാഗങ്ങളില്ഉണ്ടാവുന്ന കളര്മാറ്റങ്ങള്‍ [പ്രധാനമായും ചുവപ്പ് നിറത്തില്‍] , തടിപ്പ്, ചൊറിച്ചില്എന്നിവ ചെറിയ തോതിലുള്ള സൂര്യ പ്രകാശത്തിന്റെ പരിക്കാവാന്സാധ്യത ഉണ്ട്. ഇവ ഡോക്ടറെ കാണിച്ചു ചികിത്സ തെടെണ്ടതാണ്.

സംശയമുള്ള അസുങ്ങള്വച്ച് നീട്ടാതെ ഏറ്റവും പെട്ടന്ന് ചികിത്സ എടുക്കുന്നതാണ് അഭികാമ്യം

Wednesday, March 14, 2012

യാത്രക്കാരുടെ ശ്രദ്ധക്ക്...


ഈയിടെ ശ്രീ ജഗതി ശ്രീകുമാര്‍ കഷ്ടിച്ച് രക്ഷപെട്ട ആ വന്‍ അപകടം നടന്ന വാര്‍ത്ത കേള്‍ക്കുകയും അതുണ്ടായ സാഹചര്യങ്ങളും അറിഞ്ഞപ്പോള്‍ എനിക്ക് തോന്നിയ ഒരു ചെറിയ കാര്യമാണ് ഈ കുറിപ്പെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്. ദൈവം പറഞ്ഞയച്ച ഏതോ ഒരു നല്ല മനുഷ്യന്റെ (ബിജു എന്നാണ് അദ്ധേഹത്തിന്റെ പേര് എന്ന് ടീവിയില്‍ നിന്ന് അറിയാന്‍ സാധിച്ചു) അത് പോലെ തന്നെ അദ്ധേഹത്തെ ആശുപത്രിയിലേക്ക് കൊണ്ട് പോയ ആ അമ്ബുലന്സിലെ നഴ്സിംഗ് സ്റ്റാഫിന്റെയും അവസരോചിത നിര്‍ദേശങ്ങള്‍ ഇതെല്ലാം അമ്പിളി ചേട്ടന്റെ ഭാഗ്യം എന്ന് മാത്രമേ പറയാന്‍ പറ്റൂ..... അല്ലെങ്ങില്‍ അപടാനന്തര സമയത്താണ് (Golden hour) ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങള്‍ നടക്കാതെ പോവുന്നത്. ആശുപത്രിയില്‍ എതിയലല്ലേ ഡോക്ടര്‍ക്ക്‌ എന്തെങ്കിലും ചെയ്യാനൊക്കൂ. സംഭവിച്ചതില്‍ കൂടുതല്‍ ബുദ്ധിമുട്ടുകള്‍ ഇല്ലാതെ എത്തിയാല്‍ ഭാഗ്യം .അപകടത്തില്‍ (പ്രത്യേകിച്ച് അസമയത് ഹൈ വെകളില്‍ നടക്കുന്ന റോഡപകടങ്ങളില്‍ ) ആരാണ് എവിടെയാണ് എന്ന് ആരും പ്രവചിചിട്ടല്ലല്ലോ ഉണ്ടാവുന്നത്.... .
കാണേണ്ടവര്‍ ഇത് കാണുമെന്നോ ഈ ചിന്ത കൊണ്ട് നമ്മുടെ നാട്ടില്‍ വലിയ മാറ്റങ്ങള്‍ ഒരു സുപ്രഭാധത്തില്‍ പൊട്ടിവിടരുമെന്ന പ്രതീക്ഷയോ ഇല്ല ..എങ്കിലും...
BLS (Basic Life Support) എന്നൊരു കാര്യമുണ്ട്...വിദേശത്തൊക്കെ ഇത് സര്‍വ സാധാരണ എല്ലാരേയും പരിശീലിപ്പിക്കാരുന്ടെന്നു കേട്ടിട്ടുണ്ട്. നല്ല കാര്യങ്ങള്‍ നമുക്ക് സായിപ്പിനെ കണ്ടു പഠിച്ചു കൂടെ?
ഒരു അപകടം സംഭവിച്ചാല്‍ ഉടനെ എന്താണ് ചെയ്യേണ്ടത് അല്ലെങ്ങില്‍ അത്യാസന്ന നിലയിലുള്ള ഒരു രോഗിയെ എങ്ങനെയാണ് കൈകാര്യം  ചെയ്യേണ്ടത് എന്നിങ്ങനെയുള്ള കാര്യങ്ങള്‍ അറിഞ്ഞിരിക്കാന്‍ വളരെ ലളിതമായ പരിശീലനം....തിരിചാലോചിച്ചു നോക്കിയാല്‍ മനസ്സിലാവും എന്താണ് ഞാന്‍ പറയാന്‍ ശ്രമിക്കുന്നതെന്ന് .തലക്കു പരിക്കേറ്റ ആള്‍ക്ക് അല്ലെങ്ങില്‍ അപസ്മാരം ഉണ്ടായികൊണ്ടിരിക്കുന്ന ആള്‍ക്ക് കുടിക്കാന്‍ വെള്ളം കൊടുക്കാതിരിക്കുക.....അല്ലെങ്കില്‍ വലിയ പരിക്കുകള്‍ ഉള്ള അപകടത്തില്‍ പെട്ട ആളെ (Poly Trauma Victim) എണീട്ടിരിക്കാന്‍ അനുവദിക്കാതിരിക്കുക തുടങ്ങിയ ചെറിയ കാര്യങ്ങള്‍ ചിലപ്പോള്‍ ആയുസിന്റെ നീളം  കൂട്ടാന്‍ സഹായിക്കും എന്നത് ഒരു വാസ്തവമല്ലേ?
ചെറിയ തോതില്‍ ഇത്തരം കാര്യങ്ങള്‍ കേരളത്തില്‍ പല സംഘടന കളുടെയും ആഭിമുക്യത്തില്‍ കഴിഞ്ഞ വര്ഷം മുതല്‍ നടത്തി തുടങ്ങിയിട്ടുണ്ടെന്ന് അറിയാന്‍ സാധിച്ചു. നല്ലത് തന്നെ.
ഉത്തരം ഇല്ലാത്ത ചോദ്യങ്ങളാണ് മുന്നിലുള്ളത്. ഞാന്‍ നേരത്തെ പറഞ്ഞത് പോലെ ഒരു Overnight Change ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നില. എന്നാലും നമുക്ക് പ്ലാസ്റ്റിക്‌ നിരോധനം മാത്രം മതിയോ? റോഡു നന്നായി കൊണ്ടിരിക്കുകയാണ്.അതിവേഗം പറക്കുന്ന വാഹനഗളുടെ എണ്ണം കൂടുന്നതിനൊപ്പം സമയം കുറയുകയും യാത്രകള്‍ കൂടുകയും ആണ് ആരും ആര്‍ക്കും പറഞ്ഞു കൊടുക്കേണ്ട ആവശ്യമുണ്ടോ?
അധികം മുതല്‍ മുടക്കില്ലാത ഇത്തരം കാര്യങ്ങലെക്കെന്താ ആരും ശ്രദ്ധിക്കാത്തത്? സ്കൂള്‍ കുട്ടികള്‍ മുതല്‍ പൊതു ജനം വരെ എല്ലാരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളല്ലേ ഇതെല്ലാം? ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കനമെങ്ങില്‍ മേല്‍ പറഞ്ഞ പരിശീലനം ഉണ്ടെങ്ങിലെ സാധ്യമാവൂ എന്ന് വരുത്തിയാല്‍ മാത്രം പോരെ നമ്മുടെ നാടിലെ ഡ്രൈവര്‍മാര്‍ എങ്ങിലും ഈ കാര്യം പഠിക്കാന്‍ ? (അവര്‍ക്കാണ് ഇത് ഏറ്റവും ഉപകാരം എന്നറിഞ്ഞാല്‍ ആരാണ് ഇതിനു മോന്നോട്ടു വരാതിരിക്കുക?).
ചോദ്യങ്ങള്‍ ഇനിയു മുണ്ട് ഒരായിരം ... ഈ കുറിപ്പിന് മറുപടി എഴുതാന്‍ ഉധേഷിക്കുന്നുന്ടെങ്ങില്‍ അതിന്റെ മുന്‍പ് ഒന്ന് സ്വയം ചോദിക്കുക ...”ഈ പറഞ്ഞ കാര്യം എന്താണെന്നു എനിക്കരിയുമോ? ഞാനും അറിഞ്ഞിരിക്കെണ്ടാതല്ലേ?... യാത്ര ചെയ്യാന്‍ ഇനിയുമുണ്ട് ബഹു ദൂരം എങ്കിലും ഒരു നാള്‍ ഒരു പക്ഷെ വെളിച്ചം കാണും എന്നാ ശുഭാപ്തി വിശ്വാസത്തോടെ....
നിങ്ങളുടെ ഒരു സഹയാത്രികന്‍ .....


Friday, October 07, 2011

ഔട്ട്‌ ഓഫ് കവറേജ്........
   
    “എന്നാല്‍ പിന്നെ നിനക്ക് എല്ലാ മാസവും ബില്ല് വരുന്ന സ്കീം ആക്കിക്കൂടെ? അതാകുമ്പോ ഇടയ്ക്കിടയ്ക്ക് ഇങ്ങോട്ട് വിളിക്കേണ്ട ആവശ്യവുമില്ല ടോക്ക് ടൈം കൂടുതല്‍ ഉണ്ടാവുകയും ചെയ്യും...ഞങ്ങള്‍ സ്ഥിരം ഫോണ്‍ ഈസി ചാര്‍ജ് ചെയ്യുന്ന എല്ലാം കിട്ടുന്ന ചെറിയ വലിയ കട നടത്തിയിരുന്ന പുലത്ത് ഷംസുദീന്‍ എന്ന ഷംസുവിന്റെതായിരുന്നു ആ വാക്കുകള്‍. പറഞ്ഞത് ഏകദേശം നാല് കൊല്ലത്തോളം മുന്‍പാണ്....നല്ലൊരു തുക എനിക്ക് ഫോണ് ഇനത്തില്‍ അവിടെ കൊടുക്കാനുണ്ടാവും ആഴ്ചയില്‍. അതില്‍ നിന്ന് തനിക്ക് കിട്ടുന്ന ചെറിയ കമ്മീഷന്‍ അതോടെ നില്‍ക്കും എന്നറിഞ്ഞിട്ടും എന്നോടത് പറഞ്ഞത് ഒരു പക്ഷെ ആ പാവം ഗള്‍ഫുകാരന്റെ മനസിന്റെ വലിപ്പം കാരണമാവാം അല്ലെങ്കില്‍ ട്രൌസര്‍ ഇട്ടു ടയറും ഉരുട്ടി നടക്കുന്ന കാലം മുതല്‍ കാണുന്ന ഈ ചെക്കനോടുള്ള സ്നേഹം കൊണ്ടാവാം....

    രാവിലെ തന്നെ ഫോണ്‍ അടിക്കുന്നത് കേട്ടാണ് എണീറ്റത്. ഷംസുവിന്റെ വീട്ടില്‍ നിന്നായിരുന്നു. ഏത് നിമിഷവും കേള്‍ക്കാന്‍ തയ്യാറാക്കി മനസ്സിനെ പാകപ്പെടുത്തിയിരുന്നു എങ്കിലും, കേട്ടപ്പോള്‍ ഉള്ളൊന്നു പിടഞ്ഞു. വൈദ്യ പഠനത്തിനു പോയ അന്ന് മുതല്‍ ഇന്ന് വരെ ആരോഗ്യപരമായ എന്തു കാര്യവും  (എനിക്കും യാതൊരു വിധത്തിലും മനസ്സിലാവാത്ത വിഷയമാണെങ്കില്‍ പോലും) എന്നോട് ചോദിക്കുകയോ പറയുകയോ ചെയ്യാതെ ഷംസു ഒന്നും ചെയ്തിരുന്നില്ല. അത് കൊണ്ട് തന്നെയാവാം  ഈ അസുഖം വന്നപ്പോഴും എല്ലാം അഷികിനും  സാജുവിനും (ഷംസുവിനെ തുടക്കം മുതല്‍ ഒടുക്കം വരെ ചികില്‍സിച്ച അല്ലെങ്കില്‍  കൂടെ നിന്ന ഗാസ്ട്രോ ഡോക്ടര്‍ എന്റെ സഹപ്രവര്‍ത്തകന്‍) അറിയാം അവര്‍ എന്നോട് പറയാതിരിക്കുകയാണ് എന്ന് ഭാര്യയോട്‌ പല തവണ പറഞ്ഞതും.

    രക്തത്തിലുള്ള മഞ്ഞപിത്തം കണ്ടു തുടങ്ങിയപ്പോള് മുതല്‍ ഓരോ തവണ ആശുപത്രിയില്‍ ചെക്ക്‌ അപ്പ്‌ ചെയ്യാന്‍ പോവുമ്പോഴും ഇപ്രാവശ്യം അത് കേള്‍ക്കേണ്ടി വരും എന്ന ഭയം ഷംസുവിനെ വല്ലാതെ തളര്‍ത്തിയിരുന്നു.......ജീവിതത്തിന്റെ ബദ്ധപ്പാടിനിടയിലും ആ മനസ്സ് കുറെ കണക്കുകള്‍ കൂട്ടുന്നുണ്ടായിരുന്നു.

   വളരെ ചെറുപ്പത്തില്‍ കല്യാണം, എന്താണ് ജീവിതം എന്നറിയുന്നതിന് മുന്‍പേ ജീവിതത്തിന്റെയും കുടുംബത്തിന്റെയും ഉത്തരവാദിത്തം....കുറെ കാലം അങ്ങകലെ കാരക്ക മരത്തില്‍ റിയാല്‍ കായ്ക്കുന്ന അറബി നാട്ടില്‍ പണി എടുത്തു, ഇനി എല്ലാം മതി എന്ന് പറഞ്ഞ് നാട്ടില്‍ പോയി ഉള്ളത് കൊണ്ട് ജീവിക്കാം എന്ന് തീരുമാനിച്ചപ്പോഴും, ഷംസു ഈ ദിവസത്തിന് സ്വയം തയ്യാറാവുകയായിരുന്നോ എന്ന് പല തവണ തോന്നിയിട്ടുണ്ട്....കുടുംബ സ്വത്തായ പീടികപ്പുരയില്‍ ചെറിയ ഒരു കട തുടങ്ങി അതില്‍ ഈ ചെറിയ ഗ്രാമത്തിന് ആവശ്യമായ എല്ലാ സാധനങ്ങളും കൊണ്ട് വന്നു വെച്ച്.....കക്ഷികള്‍ക്ക് വേണ്ടി ഒരു കാരം ബോര്‍ഡും സ്ഥാപിച്ചു. കൂടെ മാധ്യമം പത്രത്തിന്റെ എജെന്സിയും എടുത്തു പയ്യന്മാര്‍ എല്ലാ വീട്ടിലും എത്തുന്നില്ല എന്ന് തോന്നിയാല്‍ ഷംസു തന്നെ പത്രം കൊണ്ട് പോയി.....ജനിച്ച മണ്ണില്‍ തന്നെ ജീവിതം എരിഞ്ഞു തീരട്ടെ എന്ന് ഷംസു ആഗ്രഹിച്ചിരിക്കാം. മകന്റെ പഠനം ഉദ്ദേശിച്ച പോലെ നടക്കുന്നില്ല എന്ന് കണ്ടപ്പോള്‍ അവനെയും സഹായത്തിനു നിര്‍ത്തി. നല്ല രീതിയില്‍ നടക്കുന്ന കടയും ക്രമേണ ഒഴിവാക്കി വീട്ടില്‍ ഒതുങ്ങി കൂടി. മരണം എന്ന സത്യത്തിലേക്കുള്ള തന്‍റെ ദിവസങ്ങള്‍ എണ്ണപ്പെട്ടു എന്ന് ഷംസു അറിഞ്ഞിരിക്കാം.
ഷംസു ഒരിക്കലും കേള്‍ക്കാന്‍ ഇഷ്ടപ്പെടാത്തതും പക്ഷെ ഏതു  നിമിഷവും കേള്‍ക്കേണ്ടി വരും എന്നതുമായ ആ വാര്‍ത്ത, ലിവറിന് കാന്‍സര്‍ വന്നിട്ടുണ്ടെന്നു സജു അവനോടു പറഞ്ഞപ്പോള്‍ ഞാന്‍ വിദേശത്തായിരുന്നു... (ഒരു പക്ഷെ അത് പടച്ചവന്‍ എന്നെ സഹായിച്ചതായിരിക്കാം എന്ന് എനിക്ക് പിന്നീട് തോന്നിയിട്ടുണ്ട്)...ഞാന്‍ കൂടെ ഉണ്ടായിരുന്നെങ്കില്‍ ആ വിവരം പറയേണ്ടത് ഞാന്‍ തന്നെയാവും. എനിക്കതിനുള്ള മനക്കരുത്ത് ഉണ്ടോ? ജോലിയുടെ ഇടയ്ക്കു മരണം കുറേ കണ്ടിട്ടുണ്ടെങ്കിലും 
ചില ആളുകളുടെ വിടവാങ്ങല്‍ നമ്മെ ആഴത്തില്‍ വേദനിപ്പിക്കും. ഒരിക്കലും ഉണങ്ങാത്ത മുറിവായി അത്‌ നിലനില്‍ക്കും...ഫോണില്‍ ബന്ധ പ്പെടാന്‍ പറ്റാത്തതിനാല്‍ ഷംസുവിനു കാര്യങ്ങള്‍ എന്നോട് നേരിട്ട് പറയാനും പറ്റിയില്ല. എങ്ങാനും കിട്ടിയിരുന്നെങ്കില്‍ ഷംസുവിന്റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉത്തരമില്ലാതെ ഞാന്‍ പകച്ചു നില്കേണ്ടി വരുമായിരുന്നു. ഞാന്‍ വരാതെയും പറയാതെയും എങ്ങോട്ടുമില്ല എന്ന് വാശി പിടിച്ചതില്‍ നിന്ന് വളരെ പാടുപ്പെട്ടാണ് സജു അവരെ അമൃതയില്‍ പോയി വിദഗ്ധ ചികിത്സക്കായി പറഞ്ഞയച്ചത്. ചികിത്സയില്‍ ഉദ്ദേശിച്ച  ഫലം കാണുന്നില്ല എന്ന് അറിഞ്ഞിട്ടും തടി കുറയുന്നത് ഭക്ഷണം ശരിയാവാത്തത് കൊണ്ടാണെന്ന് ഷംസു പറഞ്ഞത് ഞാന്‍ മൂളി കേള്‍ക്കുമായിരുന്നു. 
കട ഒഴിവാക്കിയിട്ടു ഏകദേശം ആറുമാസം മാത്രമാണ് ഒഴിഞ്ഞ മനസ്സോടെ ആ പാവം കുടുംബത്തോടൊപ്പം ചിലവഴിച്ചത്. ഇത് പോലെ കാന്‍സര്‍ വന്നു മരിച്ച തന്റെ ഇക്കാക്കാക്ക് ഒരു വര്ഷം കിട്ടിയല്ലോ എനിക്ക് അതും കിട്ടില്ലെന്നാണ് തോന്നുന്നത് എന്ന് ഭാര്യയോട് ഷംസു പല തവണ വ്യസനം പ്രകടിപ്പിച്ചിരുന്നു. "ഈ പനി എന്നെയും കൊണ്ടേ പോവൂ..നീ പതറരുത്..." മോനോട് ഉമ്മാനെ ഒരിക്കലും വേദനിപ്പിക്കരുത്, നല്ലവണ്ണം നോക്കണം, മോളുടെ കല്യാണം നല്ല ഒരാളെ കൊണ്ട് നടത്തണം, ഞാന്‍ ഇല്ല എന്ന് കരുതി വിഷമിപ്പിക്കരുത്.." എന്നെല്ലാം പല തവണ പറഞ്ഞിരുന്നത്രേ. ആശുപത്രിയില്‍ കിടക്കുമ്പോള്‍ ഞാന്‍ ചെല്ലാതിരിക്കുന്നത് ഷംസുവിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാഞ്ഞിട്ടാവും  എന്ന് വരെ പരിഭവിച്ചിരുന്നു. 

   ഞാന്‍ ഷംസുവിനോട് ഇത്ര അടുത്തിരുന്നു എന്ന് ഈ കുറിപ്പ് എഴുതുമ്പോള്‍ മാത്രമാണ് മനസ്സിലാവുന്നത്. 500 വാക്ക് കഴിഞ്ഞതറിഞ്ഞില്ല ...ഇനിയും കിടക്കുന്നു ഒത്തിരി ഒത്തിരി സംഭവങ്ങള്‍. 
ഇന്നലെ രാത്രി ഞാന്‍ ആശുപത്രിയില്‍ പോയപ്പോള്‍ അവശനായി കിടക്കയില്‍ കിടക്കുന്ന ഷംസുവിന്റെ കൈ പിടിച്ചു " ഷംസു ഞാന്‍ ആഷിക്ക് ആണ്‌ എന്ന് പറഞ്ഞപ്പോള്‍ എന്തൊക്കെയോ പറയാനും, ചെയ്യാനും ശ്രമിക്കുന്നുണ്ടായിരുന്നു പാവം. എത്ര രൂപയുടെ ടോക്ക് ടൈം ആണ് വേണ്ടത്? എനിക്ക് സാജുവിന് ഒരു ബുക്കിംഗ് വേണം?..രക്തം പരിശോധിക്കാനുള്ള ചീട്ടു എഴുതി താ....എന്നൊക്കെയായിരുന്നോ? എന്‍റെ തോന്നലുകള്‍ സത്യമായിരുന്നു എന്ന് പിന്നീട് കുടുംബക്കാര്‍ പറഞ്ഞറിഞ്ഞു . ഷംസു അവസാനമായി ചലിച്ചതും, ശബ്ദം ഉണ്ടാക്കിയതും എന്നെ കണ്ടപ്പോഴാണെത്രേ. എല്ലാം ഓര്‍ത്തു ആ പാവത്തെ സ്മരിക്കാം.. അദ്ദേഹത്തിന്‌ വേണ്ടി പ്രാര്‍ത്ഥിക്കാം...7 വയസ്സായ എന്റെ മോന്‍ ആദ്യമായി മയ്യത്ത് നമസ്കരിച്ചത് ഇന്നാണ്. എല്ലാം കൌതുകത്തോടെ നോക്കി കാണുന്ന ട്രൌസര്‍ ഇട്ടു ടയറും ഉരുട്ടി നടക്കുന്ന പ്രായം. ജീവിതമാകുന്ന കാലചക്രം തിരിയുകയാണ്.....

    മൊബൈല്‍ ഫോണിലൂടെ കീഴ്‌വഴക്കങ്ങള്‍ തെറ്റിച്ച ഐഫോണ്‍ സ്ഥാപകന്‍ സ്റ്റീവ് ജോബ്സ് എന്ന് കേള്‍ക്കുമ്പോള്‍ എനിക്ക് ഷംസുവിനെ ഓര്‍മ വരും. രണ്ടു വ്യക്തികളും നെറ്റ് വര്‍ക്കും ടോക്ക് ടൈമും റിംഗ് ടോണും ഒന്നും കേള്‍ക്കാത്ത ലോകത്തേക്ക് പോയത് ഒരേ ദിവസമാണ്.......

.......
ഒരു പാട് പ്രാര്‍ത്ഥനകളോടെ ...ഷംസുവിന് വേണ്ടി



Tuesday, October 12, 2010

"Story behind the cover"

Ever since Dr. Murugasundaram a k a murugu asked me to contribute some material to the souvenir of his prestigious conference www.hairindia2010.com,

I was on the on the lookout for something different that could speak in terms of hair.It was mere coincidence that during my visit to Mysore last month (August 2010) for a conference when I shot this photograph from a distance as these gentlemen was posing as their colleague took their picture. It is interesting to note that there are 4 types of hair patterns in this group (The tall foreigner with a Rastafarian hair do, a young man with a tonsured head, an elderly man with a gray hair and the remaining people with normal looking hair)

Hair has no geographical boundaries. The foreigner with a peculiar ropy hair has preferred the “Rastafarian hair style”. Rastafarianism is a “way of Life” originated as a religious movement in Jamaica in 1930s by the worshippers of Haile Selassie 1, the emperor of Ethiopia who consider him as the second incarnation of God. Its main themes are spiritual use of cannabis, rejection of western society and proclamation of Africa (Zion) as the original birthplace of mankind. Rasta’s culture is unique. The wearing of dreadlocks or matted hair as Samson’s seven locks is very closely associated with the movement, though not universal among, or exclusive to, its adherents. Rastas do not comb or cut the hair because they believe that locks are supported by God and cutting or hurting them will separate them from him. The length of a Rasta's locks is a measure of wisdom, maturity, and knowledge in that it can indicate not only the Rasta's age, but also his/her time as a Rasta. This is similar to the belief of Sikhs, Sadhus and Sufi Muslims who hail hair in high esteem. This is also called bird’s nest hair

In the Hindu tradition tonsuring of hair during infancy is considered as a cleaning ritual of the past evil spirits and the bad elements of previous births. Some religious sects among the Hindus leave behind a tuft of hair as memory of their forefathers. Offering of hair to God is considered by Indians irrespective of religion, caste or creed as a real sacrifice of beauty and even women do this.

This fabulous photo has all of these representatives of hair culture which has crashed all barriers. Another interesting feature is that there is a click within this click by a hairy lad clicking the group with his mobile.

I feel it’s an apt self explanatory photo indeed for the cover to cover the real aim of starting this magazine.

Happy reading and Have a nice day


Dr. ASHIQUE. K. T. Consultant dermatologist,Al Shifa Hospital.

Perinthalmanna, Kerala, India.

Text courtesy: Dr. Murugusundaram, Wikipedia

Technical details : Camera: Canon EOS 350 D, Lens: Canon lens 75 -300 MM. Shot at 100MM, Shutter speed: 1/ 320 Sec, Aperture: F8, ISO: 200, Flash: Not fired